വലിയപറമ്പ്: സുനാമി ദുരന്തസാധ്യതയെ നേരിടാനുള്ള യുനെസ്കോയുടെ സുനാമി റെഡി പദ്ധതിയുടെ ഭാഗമായി മാവിലാകടപ്പുറത്ത് മോക് ഡ്രിൽ സംഘടിപ്പിച്ചു.
കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കടലിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഒഴിവാക്കിയാണ് മോക് ഡ്രിൽ നടത്തിയത്. എഡിഎം പി. ഉദയകുമാർ, കാഞ്ഞങ്ങാട് ആർഡിഒ പി. സുധീപ്, തഹസിൽദാർ കെ. രമേശൻ, ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസീരാജ്, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ബുഷറ, വൈസ് പ്രസിഡന്റ് പി.പി. മനോജ്, അഗ്നിരക്ഷാ സേന തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ കെ.വി. പ്രഭാകരൻ, ചന്തേര എസ്ഐ കെ.പി. സതീഷ് കുമാർ, തീരദേശ പൊലീസ് എസ്ഐ എം. രാജ്മോഹൻ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ മോഹൻ, ഡോ. പി.എച്ച്. മുബാറക്, ദുരന്ത നിവാരണ അതോറിറ്റി കോ-ഓർഡിനേറ്റർ അഹമ്മദ് ഷെഫീഖ്, ഫിഷറീസ് അസി. ഡയറക്ടർ കെ. ശ്രീജേഷ്, ഹസാർഡ് അനലിസ്റ്റ് പി.വി. ശിൽപ, പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോൺ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ. മോഹനൻ എന്നിവർ മോക് ഡ്രില്ലിൽ പങ്കെടുത്തു.